Saturday, December 21, 2013

നാമറിയാതെ നമ്മുടെ നാട്ടിൽ പലവിധ മാറ്റം വന്നു ഭവിച്...

നാമറിയാതെ നമ്മുടെ നാട്ടിൽ 
പലവിധ മാറ്റം വന്നു ഭവിച്ചു 

ഒരുനാൾ  കാട്ടിൽ അലഞ്ഞു നടന്നോർ 
മറുനാൾ നാട്ടിൽ വന്നു വസിച്ചു 
നദിയുടെ തീരെ പലതും വച്ചു 
തിന്നാനുള്ളത് നട്ടുവളർത്തി 
കൂട്ടം കൂട്ടം വീടുകൾ വച്ചു 
ഗണമായങ്ങനെ പാർപ്പ് തുടങ്ങി

ഗണമതിനുള്ളിൽ രാജാവെത്തി 
രാജാവിന്നോ പ്രജകളുമെത്തി 
ഉടമകളുണ്ടായ് അടിമകളുണ്ടായ് 
അടി കൊള്ളാനൊരു വർഗ്ഗവുമുണ്ടായ് 
അവരിൽ പലവിധ ജാതികളുണ്ടായ് 
ജാതികൾ തമ്മിൽ കലഹവുമായി 

ആകെ കലുഷിതമായൊരു ലോകം 
നന്നാക്കാനായ് ചിന്തകൾ വന്നു 
ചിന്തിച്ചോരവർ ഗുരുവായ്‌  മാറി 
അവരുടെ ചിന്തകൾ പ്രത്യയശാസ്ത്രോം 

ചിന്തകൾ  നാട്ടിൽ കൂത്ത് നടത്തി 
ജാതികളൊക്കെ പത്തി മടക്കി 
ഉടമകൾ പലരും അടികൾ വാന്ങ്ങി 
അടിമകൾ പലരും ഉടമകളായി 

ചിന്തിക്കാനായ് വായന വേണം 
വായന വേണേൽ ശാലകൾ വേണം 
വായന ശാലകൾ നാട്ടിൽ നിരന്നു 
വായനക്കാരവർ താടി വളർത്തി 

നാമറിയാതെ നമ്മുടെ നാട്ടിൽ 
കാലം മാറിയതിന്ങളറിഞ്ഞോ ? !

വായനശലകൾ പോയി നാട്ടിൽ 
പുത്തൻ ക്ലബ്ബുകൾ വന്നു ഭവിച്ചു
വായനയൊക്കെ എഫ്.ബി. യിലായി
മറുപടിയായി ചിഹ്നം :) :( )വന്നു!!  
വായന പോയിട്ടാവഴി പിന്നെ 
വാചകമടിയോ അടിയോടടിയായ് 

കട്ടൻ ചായേം പരിപ്പുവടേം പോയ് 
കട്ടൻ മദ്യം കൂട്ടിനു ചേർന്നു 
കല്യാണത്തിനു നാടാൻ മദ്യം 
കുട്ടി പിറന്നാൽ മറു -നാടൻ മദ്യം 
ഞായര് വന്നാൽ തെന്ങിൻ മദ്യം 
മരണമടന്ഞാൽ കൂതറ മദ്യം 

കൂട്ടുകൾ കൂടിയാൽ പാട്ടുകളില്ല 
തോന്ന്യാസത്തിൻ ശീലുകൾ മാത്രം 

ലക്ഷം പട്ടിണി വന്നു കിടന്നാൽ 
നോക്കാനൊരുവനുമാവഴിക്കില്ല 
ഒരുവൻ പട്ടിണി വന്നു മരിചാൽ 
അവനായ് പാലും തേനുമൊഴുക്കും 

ഒത്തിരി പത്തുകൾ കൈകളിലുള്ളോർ 
ഇത്തിരി പത്തുകൾ വാരിയെറിഞ്ഞ് 
നാട്ടിൽ പത്രാസ്സോടെ  നടക്കും 

ജാതികൾ പുത്തൻ ഭാവം കെട്ടി 
ജാതി പറഞ്ഞാൽ അന്തസ്സായി 
എന്തിനു മേതിനും ശകുനം നോക്കും 
കണ്ടതിനൊക്കെ പൂജ നടത്തും 

സേവനമെന്നൊരു പേരിൽ   പലരും 
കത്തികൾ കേറ്റും - കാണണ - ക്രിസ്തു.

സ്ത്രീയെ കറുപ്പിൽ പൊതിഞ്ഞു നടത്താൻ 
മാനക്കേടതു തോന്നാതൊരുവർ ...

ഉള്ളതു ചൊന്നാൽ മാനം പോകും 
ചോല്ലാതായാൽ എന്ത് ഇനി ചെയ്യും 
........
നാമറിയാതെ നമ്മുടെ നാട്ടിൽ 
കാലം മാറണ നാമറി യേണം 
നാമറിന്ഞുടനെ നമ്മുടെ നാട്ടിൽ 
കാലം മാറ്റണം അല്ലേൽ തെണ്ടും....

Friday, December 20, 2013

നാമറിയാതെ നമ്മുടെ നാട്ടിൽ പലവിധ മാറ്റം വന്നു ഭവിച്ചു

നാമറിയാതെ നമ്മുടെ നാട്ടിൽ 
പലവിധ മാറ്റം വന്നു ഭവിച്ചു 

ഒരുനാൾ  കാട്ടിൽ അലഞ്ഞു നടന്നോർ 
മറുനാൾ നാട്ടിൽ വന്നു വസിച്ചു 
നദിയുടെ തീരെ പലതും വച്ചു 
തിന്നാനുള്ളത് നട്ടുവളർത്തി 
കൂട്ടം കൂട്ടം വീടുകൾ വച്ചു 
ഗണമായങ്ങനെ പാർപ്പ് തുടങ്ങി

ഗണമതിനുള്ളിൽ രാജാവെത്തി 
രാജാവിന്നോ പ്രജകളുമായി
ഉടമകളുണ്ടായ് അടിമകളുണ്ടായ് 
അടി കൊള്ളാനൊരു വർഗ്ഗവുമുണ്ടായ് 
അവരിൽ പലവിധ ജാതികളുണ്ടായ് 
ജാതികൾ തമ്മിൽ കലഹവുമായി 

ആകെ കലുഷിതമായൊരു ലോകം 
നന്നാക്കാനായ് ചിന്തകൾ വന്നു 
ചിന്തിച്ചോരവർ ഗുരുവായ്‌  മാറി 
അവരുടെ ചിന്തകൾ പ്രത്യയശാസ്ത്രോം 

ചിന്തകൾ  നാട്ടിൽ കൂത്ത് നടത്തി 
ജാതികളൊക്കെ പത്തി മടക്കി 
ഉടമകൾ പലരും അടികൾ വാങ്ങി 
അടിമകൾ പലരും ഉടമകളായി 

ചിന്തിക്കാനായ് വായന വേണം 
വായന വേണേൽ ശാലകൾ വേണം 
വായന ശാലകൾ നാട്ടിൽ നിരന്നു 
വായനക്കാരവർ താടി വളർത്തി 

നാമറിയാതെ നമ്മുടെ നാട്ടിൽ 
കാലം മാറിയതിന്ങളറിഞ്ഞോ ? !

വായനശലകൾ പോയി നാട്ടിൽ 
പുത്തൻ ക്ലബ്ബുകൾ വന്നു ഭവിച്ചു
വായനയൊക്കെ എഫ്.ബി. യിലായി
മറുപടിയായി ചിഹ്നം :) :( )വന്നു!!  
വായന പോയിട്ടാവഴി പിന്നെ 
വാചകമടിയോ അടിയോടടിയായ് 

കട്ടൻ ചായേം പരിപ്പുവടേം പോയ് 
കട്ടൻ മദ്യം കൂട്ടിനു ചേർന്നു 
കല്യാണത്തിനു നാടാൻ മദ്യം 
കുട്ടി പിറന്നാൽ മറു -നാടൻ മദ്യം 
ഞായര് വന്നാൽ തെന്ങിൻ മദ്യം 
മരണമടന്ഞാൽ കൂതറ മദ്യം 

കൂട്ടുകൾ കൂടിയാൽ പാട്ടുകളില്ല 
തോന്ന്യാസത്തിൻ ശീലുകൾ മാത്രം 

ലക്ഷം പട്ടിണി വന്നു കിടന്നാൽ 
നോക്കാനൊരുവനുമാവഴിക്കില്ല 
ഒരുവൻ പട്ടിണി വന്നു മരിചാൽ 
അവനായ് പാലും തേനുമൊഴുക്കും 

ഒത്തിരി പത്തുകൾ കൈകളിലുള്ളോർ 
ഇത്തിരി പത്തുകൾ വാരിയെറിഞ്ഞ് 
നാട്ടിൽ പത്രാസ്സോടെ  നടക്കും 

ജാതികൾ പുത്തൻ ഭാവം കെട്ടി 
ജാതി പറഞ്ഞാൽ അന്തസ്സായി 
എന്തിനു മേതിനും ശകുനം നോക്കും 
കണ്ടതിനൊക്കെ പൂജ നടത്തും 

സേവനമെന്നൊരു പേരിൽ   പലരും 
കത്തികൾ കേറ്റും - കാണണ - ക്രിസ്തു.

സ്ത്രീയെ കറുപ്പിൽ പൊതിഞ്ഞു നടത്താൻ 
മാനക്കേടതു തോന്നാതൊരുവർ ...

ഉള്ളതു ചൊന്നാൽ മാനം പോകും 
ചോല്ലാതായാൽ എന്ത് ഇനി ചെയ്യും 
........
നാമറിയാതെ നമ്മുടെ നാട്ടിൽ 
കാലം മാറണ നാമറി യേണം 
നാമറിന്ഞുടനെ നമ്മുടെ നാട്ടിൽ 
കാലം മാറ്റണം അല്ലേൽ തെണ്ടും....







Monday, October 28, 2013

മീ മി ...

എന്‍റെ മകനായി എഴുതിയ കവിത

മീ മി ...

വാലിട്ടാട്ടും മീ മി
തലയിട്ടാട്ടും മീ മി
നീന്തി നടക്കും മീ മി
അപ്പൂനിഷ്ടം മീ മി


ത്രിസന്ധ്യ

ത്രി സന്ധ്യ 

എലിയും പൂച്ചയും

എന്‍റെ മകനായി എഴുതിയ  കവിത 

എലിയും പൂച്ചയും 

തട്ടുംപുറത്തൊരു പൂച്ച വന്നു...
എലിയെ പിടിക്കുവാന്‍ കാത്തിരുന്നു.
പാത്തും പതുങ്ങിയും ഏറെ നേരം-
പമ്മിയിരുന്നവന്‍ എലിയെ നോക്കി...

നേരമിരുണ്ടപ്പോള്‍ ചുണ്ടനെലി-
തട്ടിന്‍ പുറത്തേക്ക് പാഞ്ഞടുത്തു...
ചാക്കിലായ് സൂക്ഷിച്ച നെന്മണിയെ-
ചൂഴ്ന്നെടുക്കാനായ് ശ്രമിച്ചു നോക്കി..

പാത്തും പതുന്ങ്ങിയിരുന്ന പൂച്ച-
ചാടി വീണാക്ഷണം എലിക്കു നേരെ...
തെന്നി മാറിയവന്‍ ചുണ്ടനെലി -
ചാക്കിന്നു പിന്നിലൊളിച്ചു വേഗം

എലിയെ പിടിക്കുവാന്‍ പൂച്ചയപ്പോള്‍-
ചാക്കങ്ങു മാന്തിപ്പൊളിച്ചു നോക്കി..
അകെ പൊളിഞ്ഞോരാ ചാക്കില്‍-
നിന്നും നെന്മണി തട്ടിന്‍പുറം  നിരന്നു.

ഇതു കണ്ടു വന്നൊരാ വീട്ടുകാരന്‍
ക്രോധത്താല്‍ പൂച്ചയ്ക്ക് നേരെ ചാടി...
ഇതു കണ്ടു പേടിച്ച എലിയും, പൂച്ചയും -
ഒടിയോളിച്ചതോ-രൊറ്റ മാളത്തില്‍......

                                          _ബിബിന്‍ തമ്പി_