Wednesday, July 23, 2014

എന്നെ ശരിക്കും പാമ്പ്‌ കടിച്ചു


പെരിയാര്‍ വാലി കനാല്‍ പനിച്ചയം കാരുടെ സൌഭാഗ്യമാണ്. പനിച്ചയം കാരുടെ മാത്രമല്ല അതിന്റെ തീരത്തുള്ള ഓരോ നാട്ടുകാരുടെയും. അതുപോലെ തന്നെ അയല്‍ പ്രദേശത്തുകരുടെ അസൂയയും. ഞാന്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന സമയത്താണ് കനാല്‍ കരയില്‍ താമസം തുടങ്ങുന്നത്.
കനാല്‍ ഞങ്ങള്‍ക്ക് കുളിക്കാനുള്ള ഇടമായിരുന്നു, കളിക്കാനുള്ള മൈതാനമായിരുന്നു(എന്തെല്ലാം കളികള്‍! മുങ്ങികളി, ഉണ്ടകളി, അങ്ങനെ .....) , മീനും, കക്കയും, ഞവണിക്കയും, അങ്ങനെ പലതും ലഭിക്കുന്ന ഇടമായിരുന്നു. എന്തെല്ലാം തരം മീനുകള്‍!. മുഴി, തൂളി, കട് ല, വരാല്‍, ചേര്‍, തുടങ്ങിയ എത്ര ഇനം വലിയ മീനുകള്‍, കുറുവ, പള്ളത്തി, വിവിധ ഇനം പരലുകള്‍(വലെക്കൊടിയന്‍, കണിയാട്ടി, .....), കാരിയും, മണന്തനും, കല്ല്‌മുട്ടിയും, ചില്ലന്‍ കൂരിയും, ആരോനും, കൊഞ്ചും, ചെമ്മീനും അങ്ങനെ എന്തെല്ലാം. ഇന്ന്‍ ഇത്ര മാത്രം ഇനങ്ങളില്‍ അന്ന്‍ കിട്ടിയിരുന്നത്ര അളവില്‍ മത്സ്യമില്ലാതായിരിക്കുന്നു.
മിന്‍ പിടുത്തത്തിനും വിവിധങ്ങളായ രീതികള്‍ ഉണ്ടായിരുന്നു. ചിലര്‍ വീസുവലയാല്‍, ചിലര്‍ തണ്ടാടിയാല്‍, പൊത്തടച്ച് മിഇന്‍ പിടിക്കുന്നവര്‍, പൊത്തില്‍ കമ്പിക്ക് കുത്തി പിടിക്കുനവര്‍, പൊത്തില്‍ വെറും കൈ ഇട്ട് പിടിക്കുന്നവര്‍, പൊത്ത് വളഞ്ഞ് കുമ്മായം കലക്കി പിടിക്കുന്നവര്‍, ചൂണ്ടയിട്ട് പിടിക്കുന്നവര്‍, പായല്‍, കല്ല്‌, തുണികള്‍, എന്നിവയില്‍ തപ്പി പിടിക്കുന്നവര്‍, രാത്രിയില്‍ പെട്രോമാക്സ് വെട്ടത്തില്‍ വാള്‍ കൊണ്ട് വെട്ടി പിടിക്കുന്നവര്‍, അടിച്ചിലും, കൂടും വെച്ച് പിടിക്കുന്നവര്‍ അങ്ങനെ എന്തെല്ലാം തരത്തിലാണ് മിന്‍ പിടുത്തം. ഇതില്‍  സാമൂഹ്യ വിരുദ്ധ ഇനത്തില്‍ പെട്ട രണ്ട് തരം കൂടിയുണ്ട്. വിദ്യുച്ഛക്തി കട്ടെടുത്ത് വിറങ്ങലിപ്പിച്ച് പിടിക്കുന്നതും, കനാലില്‍ വിഷം കലക്കി സമൂലം മത്സ്യത്തെയും കൊന്നൊടുക്കി പിടിക്കുന്നതും. എന്തായാലും എന്‍റെ കൌമാര കാലം 'കനാല്‍' ഞങ്ങള്‍ക്ക് ആഘോഷമായിരുന്നു.
അവധി ദിവസനങ്ങളില്‍ പകല്‍ സമയം പലപ്പോഴും മിന്‍ പിടുത്തത്തിനായി നീക്കിവെക്കും. ആഗോള വല്‍ക്കരണത്തിന്‍റെ സൌഭാഗ്യങ്ങള്‍ കേരളീ യ കൌമാരത്തെ മദിക്കുന്നത്തിനു മുമ്പുള്ള ഒരു ഒരു സായം സന്ധ്യ. സായം സന്ധ്യ നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ? അത് ശ്രദ്ധിച്ചിട്ടുണ്ടോ? അതൊന്നു ശ്രദ്ധിക്കണം, അതൊന്ന്‍ ആസ്വദിക്കണം. ഓരോ ഇടങ്ങളിലും അതിന്റെ ആസ്വാദനം ഓരോ തരത്തിലാണ്!!. മിന്‍ പിടുത്തം അവസാനിപ്പിച്ച് മിന്‍ വൃത്തിയാക്കുന്ന സമയമാണ് എനിക്കന്ന് ആ സായം സന്ധ്യ. കനാല്‍ കരയില്‍ തന്നെ ഇരുന്നാണ് മിന്‍ നന്നാക്കുന്നതും. കടവിലെ കല്ലില്‍ തേച്ച് ഉരുമ്മി കനാല്‍ വെള്ളത്തില്‍ കഴുകി വൃത്തിയാക്കും. പിന്നീട് വീട്ടിലെത്തി ശുദ്ധജലത്തില്‍ കഴുകി കറി വെക്കുന്ന പണി അമ്മക്കുള്ളതാണ്. നിരവധി ചിന്തകളില്‍ മുങ്ങി ആസ്വദിച്ച് ഞാനങ്ങനെ മിന്‍ നന്നാക്കുമ്പോള്‍ കുറെ നേരമായി ഒരു പായല്‍ എന്‍റെ കയ്യില്‍ തടയുന്നു. മിന്‍ വെള്ളത്തില്‍ കഴുകുമ്പോള്‍ ഈ പായല്‍ എന്നെ വല്ലാതെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ഞാന്‍ പായലിനെ മെല്ലെ തട്ടി മാറ്റിക്കൊണ്ടിരുന്നു. എന്നിട്ടും പായല്‍ പോകുന്നേ ഇല്ല.. ഞാന്‍ പാടി..
പോ പായലേ... നീ ...
ശല്യമാകല്ലേ .. പായലെ..
ഇങ്ങനെ മുട്ടി നീ ...
ഇക്കിളിയാക്കല്ലെ പായലെ.....

എന്നിട്ടും പോകാന്‍ തയ്യാറാകാതിരുന്ന പായലിനോട്‌ എനിക്ക് അതിയായ ദേക്ഷ്യം തോന്നി. പായലിനെ വലിച്ച് ദൂരെ എറിയാനാ യി ഞാന്‍ അതിനെ കടന്നു പിടിച്ചു.................................................

എന്തിനു പറയണം വേദനിച്ച നീര്‍ക്കോലി എന്‍റെ കയ്യില്‍ ആഞ്ഞു കൊത്തി, കയ്യിലിരുന്ന്‍ പുളഞ്ഞു, .... പാമ്പിനെ പണ്ടേ പേടിയും, ഒരുതരം അറപ്പും ഉള്ള ഞാന്‍ അറിയാതെ തുള്ളിച്ചാടിപ്പോയി.... എന്‍റെ കൈ തട്ടി മീന്‍ പാത്രം കനാലിലൂടെ ഒഴുകി. കൈ മരവിച്ചത് പോലെ തോന്നി, കൈ വിരലുകള്‍ മടക്കാന്‍ കഴിയാത്തതുപോലൊരു തോന്നല്‍, കൈ ആകമാനം പ്ലാസ്ടര്‍ ഇട്ടതുപോലെ തോന്നി.. ഈ അവസ്ഥയില്‍ നിന്നും മോചിതനാകാന്‍ ഏതാനും മിനിറ്റുകള്‍ തന്നെ വേണ്ടി വന്നു...  (ശിവദാസന്‍ മാഷിന്റെ "വായിച്ചാലും, വായിച്ചാലും തീരാത്ത പുസ്തകം" എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്- നീര്‍ക്കോലി കടിക്കുന്നത് ഒരു കോഴി കൊത്തുന്നത് പോലെ ഉള്ളു എന്ന്‍........ അത് വിശ്വസിക്കുന്ന ഞാന്‍ അന്ന്‍ അത്താഴം കഴിച്ചു.) 

No comments:

Post a Comment